ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്
1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച നിയമം കര്‍ശനമാക്കുന്നത്. 1983 മുതലാണ് സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയത്.
അതേസമയം, മഹ്സ അമിനിയുടെ ജന്മനാടായ പടിഞ്ഞാറന്‍ ഇറാനിലെ സാഖേസിലുള്ള ആയിചി കബറിസ്ഥാനിലേക്ക് നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ 'ശിരോവസ്ത്രം ഉപേക്ഷിച്ച് ഏകാധിപത്യം തുലയട്ടെ'യെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകള്‍ റാലിയില്‍ പങ്കെടുത്തതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്‌സ അമിനിക്കായി മുടി മുറിച്ചും മുദ്രാവാക്യം വിളിച്ചും ഇറാനിലും ലോകമെമ്പാടുമുളള സ്ത്രീകള്‍ പ്രതിഷേധിക്കുകയാണ്
പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ക്കുമുന്നില്‍വെച്ച് താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവയ്ച്ചു. ബാനറുകള്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു.
മഹ്സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അരാജകത്വ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇബ്രാഹിം റെയ്സി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രധിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ എട്ടുപേര്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയുളള പ്രതിഷേധങ്ങള്‍ തടയാന്‍ ഇറാനില്‍ ഇന്റര്‍നെറ്റ് ബാന്‍ ചെയ്തിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു